മിസോറാമിലും ഛത്തീസ്ഗഡിലെ 20 മണ്ഡലങ്ങളിലും കനത്ത പോളിംഗ്

Kerala

. ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം

ന്യൂഡല്‍ഹി:മിസോറാമിലെ 40 അംഗ നിയമസഭാ മണ്ഡലങ്ങളിലും ഛത്തീസ്ഗഡിലെ 90 മണ്ഡലങ്ങളിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പൂര്‍ത്തിയായി. ഇരു സംസ്ഥാനങ്ങളിലും കനത്ത പോളിംഗ് രേഖപ്പെടുത്തി.മിസോറാമില്‍75.68ശതമാനവും ഛത്തീസ്ഗഡില്‍ 78.68ശതമാനവും പോളിംഗ് രേഖപ്പെടുത്തി.ഛത്തീസ്ഗഡില്‍ കനത്ത സുരക്ഷ ക്രമീകരണങ്ങള്‍ക്കിടയിലും മാവോയിസ്റ്റ് ഏറ്റുമുട്ടലുണ്ടായി.
മിസോറാമില്‍ ഇന്നലെ രാവിലെ ഏഴ്മണിമുതല്‍ വൈകിട്ട് നാല് മണി വരെയാണ് പോളിംഗ് സമയം നിശ്ചയിച്ചിരുന്നതെങ്കിലും അഞ്ചു മണിയോടെയാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്. മിസോ നാഷണല്‍ ഫ്രണ്ട് സോറം പീപ്പിള്‍സ് മൂവ്മെന്‍റ് കോണ്‍ഗ്രസ് എന്നിവര്‍ തമ്മിലുള്ള കടുത്ത ത്രികോണ മത്സരം വോട്ടെടുപ്പിലും പ്രതിഫലിച്ചു.40 സീറ്റുകളില്‍ 23 ഇടത്ത് മാത്രമാണ് ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്.മണിപ്പൂര്‍ സംഘര്‍ഷം പ്രധാന പ്രചരണമായ തെരഞ്ഞെടുപ്പാണ് മിസോറാമിലേത്.സംസ്ഥാനത്ത് തൂക്കു മന്ത്രിസഭ ഉണ്ടാകില്ലെന്നും, മിസോ നാഷണല്‍ ഫ്രണ്ട് തന്നെ ഭരണം നിലനിര്‍ത്തുമെന്നും മുഖ്യമന്ത്രി സോറംതംഗ പറഞ്ഞു.
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് സ്വാധീന മേഖലകളായ 20 മണ്ഡലങളില്‍ നടന്ന ആദ്യഘട്ടത്തില്‍ വോട്ടെടുപ്പില്‍ കനത്ത സുരക്ഷ ക്രമീകരണങ്ങള്‍ക്കിടയിലും മാവോയിസ്റ്റ് ആക്രമണം ഉണ്ടായി. സുഖ്മയില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ നാല് സൈനികര്‍ക്ക് പരുക്കേറ്റു.
തോണ്ടമാര്‍ക മേഖലയില്‍ പോളിംഗ്ബൂത്തിന് സമീപം മാവോയിസ്റ്റുകള്‍ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചു, സിആര്‍പിഎഫ്, കോബ്ര വിഭാഗത്തിലെ ഇന്‍സ്പെക്ടര്‍ക്ക് പരുക്കേറ്റു. ഛത്തീസ്ഗഢിലെ രണ്ടാംഘട്ട മണ്ഡലങ്ങളിലേക്കും, മധ്യപ്രദേശ് നിയമസഭയിലേക്കും വോട്ടെടുപ്പ് നവംബര്‍ 17 ന് നടക്കും.നടക്കും.രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന എന്നിവയ്ക്കൊപ്പം ഇരു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *