ജസ്നയുടെ തിരോധാനം: തുടരന്വേഷണത്തിന് തയ്യാറെന്ന് സി.ബി.ഐ

Latest News

തിരുവനന്തപുരം: ജെസ്ന തിരോധാന കേസില്‍ തുടരന്വേഷണത്തിന് തയ്യാറാണെന്നും തെളിവുകള്‍ നല്‍കണമെന്നും സി.ബി.ഐ. ജെസ്നയുടെ അച്ഛന്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ അന്വേഷിക്കാം. അതിനുള്ള തെളിവുകള്‍ ജെസ്നയുടെ അച്ഛന്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നാണ് സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെയാണ് സീല്‍ ചെയ്ത കവറില്‍ തെളിവുകള്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയത്. മെയ് അഞ്ചിനകം ഇത് നല്‍കണം. മെയ് അഞ്ചിനാണ് തിരുവനന്തപുരം സിജെഎം കോടതി വിധി പറയുക.
കേസ് അവസാനിപ്പിക്കാനുള്ള സി.ബി.ഐയുടെ നീക്കത്തിനെതിരെയായിരുന്നു ജസ്നയുടെ പിതാവ് തടസഹര്‍ജി ഫയല്‍ ചെയ്തത്. ജസ്ന മരിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സി.ബി.ഐയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ജസ്നയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്ന ക്ലോഷര്‍ റിപ്പോര്‍ട്ടും സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്ത് അന്വേഷണം അവസാനിപ്പിക്കണമെന്നായിരുന്നു സി.ബി.ഐയുടെ വാദം.ജസ്നയുടെ തിരോധാനവുമായി ബന്ധപെട്ട് പല കാര്യങ്ങളും സി.ബി.ഐ അന്വേഷിച്ചിട്ടില്ലെന്നായിരുന്നു പിതാവ് ജെയിംസിന്‍റെ ഹര്‍ജിയിലെ പരാതി. 2018 മാര്‍ച്ച് 22 ന് ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ ജെസ്നയെ കാണാതാകുകയായിരുന്നു. ലോക്കല്‍ പൊലീസും പ്രത്യേക സംഘവും ക്രൈം ബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സി.ബി.ഐ കേസ് ഏറ്റെടുത്തത്

Leave a Reply

Your email address will not be published. Required fields are marked *