സ്കൂള്‍ കലോത്സവത്തില്‍ മാസ്ക് നിര്‍ബന്ധം:വിദ്യാഭ്യാസ മന്ത്രി

Top News

തിരുവനന്തപുരം: 61-ാം സ്കൂള്‍ കലോത്സവത്തിന് പങ്കെടുക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ മാസ്ക് നിര്‍ബന്ധമായി ധരിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി.
മാസ്കിന് പുറമെ എല്ലാവരും കൈയില്‍ സാനിറ്റൈസര്‍ കരുതണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.
ജനുവരി മൂന്നിന് രാവിലെ 8.30ന് പൊതു വിദ്യാഭ്യാസ ഡയര്‍ക്ടര്‍ കലോത്സവത്തിന്‍റെ പതാക ഉയര്‍ത്തും. രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആദ്യ ദിനം 23 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. ആദ്യ ദിവസം എല്ലാ വേദികളിലും രാവിലെ 11നും മറ്റുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മണിക്കുമായിരിക്കും മത്സരങ്ങള്‍ ആരംഭിക്കുക. കോടതി അപ്പീല്‍ വിധി ഇല്ലാതെ മൊത്തം 14000 പേര്‍ കലോത്സവത്തില്‍ പങ്കെടുക്കും. സംസ്കൃതോത്സവം, അറബിക് കലോസവവും ഇതോടൊപ്പം നടക്കും. എ ഗ്രേഡ്കാര്‍ക്ക് 1000 രൂപ ഒറ്റത്തവണ സ്കോളര്‍ഷിപ്പ് നല്‍കും. അടുത്ത തവണ തുക വര്‍ധിപ്പിക്കും. ജനുവരി രണ്ടിന് രജിസ്ട്രേഷന്‍ തുടങ്ങും. മോഡല്‍ സ്കൂളാണ് രജിസ്ടേഷന്‍ കേന്ദ്രം. ഓരോ ജില്ലക്കും ഓരോ കൗണ്ടര്‍ ഒരുക്കും. കലാകാരന്‍മാര്‍ക്ക് യാത്രാ സൗകര്യത്തിനായി 30 കലോത്സവ വണ്ടിയും സജീകരിക്കും. എല്ലാ ഒരുക്കങ്ങളും ഇന്ന് വൈകിട്ടോടെ പൂര്‍ത്തിയാകും.മന്ത്രി പറഞ്ഞു.മലബാര്‍ ക്രിസ്ത്യന്‍ കോളേജിലാണ് ഭക്ഷണശാല സജീകരിച്ചിട്ടുളളത്. ഒരു സമയം 2,000 പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. 17,000 പേര്‍ ഭക്ഷണത്തിന് ഉണ്ടാകും. കേരളത്തിന് അകത്തും പുറത്തുമുള്ള വിധി കര്‍ത്താക്കളായിരിക്കും മത്സരം വിലയിരുത്തുകയെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *