മോസ്കോ: റഷ്യയില്‍ ഏകാധിപത്യത്തിന്റെ പുതിയ പാത വെട്ടിത്തുറന്ന് വ്ളാദിമിര്‍ പുടിന്. 2036 വരെ പ്രസിഡന്റ് സ്ഥാനത്ത് അദ്ദേഹം തുടരും. കഴിഞ്ഞ ദിവസം അടുത്ത ആറ് ടേമിലേക്ക് കൂടുതല്‍ പ്രസിഡന്റായി തുടരുന്ന നിയമത്തിന് അദ്ദേഹം അംഗീകാരം നല്‍കിയിരുന്നു. നവല്‍നിയെ പോലുള്ള പ്രതിപക്ഷ നേതാക്കള്‍ നല്ല കാലമല്ല വരാന്‍ പോകുന്നതെന്ന സന്ദേശം കൂടിയാണ് ഇത് നല്‍കുന്നത്. റഷ്യ കൂടുതല്‍ ഏകാധിപത്യത്തിലേക്ക് നീങ്ങുന്നു എന്നും ഇതിലൂടെ വ്യക്തമാക്കുകയാണ്. രാജ്യത്ത് ഇനിയാരും പുടിനെ ചോദ്യം ചെയ്യാനുണ്ടാവില്ല എന്ന സാഹചര്യവും ഇതോടെ ഉണ്ടാക്കാന്‍ സാധിക്കും.
രണ്ട് ദശാബ്ദങ്ങളായി റഷ്യയില്‍ അധികാരം നിയന്ത്രിക്കുന്നത് പുടിനാണ്. എന്നാല്‍ ഇനിയും പതിനഞ്ച് കൊല്ലം കൂടി അദ്ദേഹം അധികാരത്തില്‍ തുടരും. നിലവില്‍ 68 വയസ്സുള്ള ആ സ മയം 83 വയസ്സാവും. അതോടെ തല്ക്കാലം പദവി ഒഴിയാനാവും പുടിന് ലക്ഷ്യമിടുന്നത്. അതേസമയം ജീവിതകാലം മുഴുവന്‍ പ്രസിഡന്റായി തുടരുക എന്ന ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ടെന്നാണ് സൂചന. നേരത്തെ ഭരണഘടനാ പരിഷ്കാരണങ്ങളുടെ ഭാഗമായിട്ടാണ് പുടിന് കൂടുതല്‍ കാലം പ്രസിഡന്റ് പദവിയില്‍ ഇരിക്കാനായി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്.കഴിഞ്ഞ വര്‍ഷം ജൂലായില്‍ നടന്ന വോട്ടെടുപ്പില്‍ പുടിന്റെ മാറ്റങ്ങളെ ജനങ്ങള്‍ അംഗീകരിച്ചിരുന്നു. അതിന് ശേഷം ഇത് റഷ്യന്‍ പാര്‍ലമെന്റില്‍ പാസാക്കി നിയമമാക്കിയത്. ഇതില്‍ പുടിന് ഒപ്പുവെച്ചതോടെ നിയമമായി. ഭാവിയില്‍ ആരെങ്കിലും റഷ്യയുടെ പ്രസിഡന്റായാല്‍ ആ വ്യക്തിക്ക് രണ്ട് തവണയില്‍ കൂടുതല്‍ ആ പദവിയില്‍ ഇരിക്കാന്‍ സാധിക്കില്ല. വിദേശ പൗരത്വമുള്ള ഒരാള്‍ക്കും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാവില്ല. പുതിയ ഭേദഗതി പ്രകാരം രാജ്യത്തെ ഉന്നത കോടതികളിലെ ജഡ്ജിമാരെ പുറത്താക്കാന്‍ വരെ പുടിന് അധികാരം നല്‍കുന്നുണ്ട്. പാര്‍ലമെന്റ് പാസാക്കിയ നിയമം പുടിന് തള്ളിക്കളയാനുമുള്ള അധികാരം നല്‍കുന്നുമുണ്ട്.ഭരണഘടനാ അട്ടിമറിയെന്നാണ് പ്രതിപക്ഷം ഈ നീക്കത്തെ വിശേഷിപ്പിച്ചത്. നിലവില്‍ 20 വര്‍ഷമായി പുടിന് റഷ്യയില്‍ ഭരിച്ച് കൊണ്ടിരിക്കുകയാണ്. ആദ്യം തുടര്‍ച്ചയായ രണ്ട് തവണ പുടിന് റഷ്യയുടെ പ്രസിഡന്റായി. എന്നാല്‍ അന്ന് മൂന്നാമത് മത്സരിക്കുന്നതിന് പുടിന് ഭരണഘടനാപരമായ തടസ്സം നേരിട്ടിരുന്നു. അതുകൊണ്ട് 2008ല്‍ അദ്ദേഹം പ്രധാനമന്ത്രി, തന്ത്രപരമായ നീക്കമായിരുന്നു ഇത്. 2012ല്‍ അദ്ദേഹം വീണ്ടും പ്രസിഡന്റ് സ്ഥാനത്ത് തിരിച്ചെത്തി. ഇതോടെ പ്രസിഡന്റിന്റെ കാലാവധി ആറുവര്‍ഷമായി ഉയര്‍ത്തി. 2018ല്‍ പുടിന് വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുകയും ചെയ്തു.
