വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പലിന് വന്‍ വരവേല്‍പ്പ്

Latest News

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ ചരക്ക് കപ്പല്‍ തീരം തൊട്ടു. ഷെന്‍ ഹുവ – 15 ചരക്കുകപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ഔദ്യോഗികമായി സ്വീകരിച്ചു.
ആദ്യ കപ്പല്‍ ഷെന്‍ഹുവായ് 15 നെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഇന്‍ ചെയ്ത് വരവേറ്റു. തുടര്‍ന്ന് ഓദ്യോഗികമായി ബെര്‍ത്തിലെത്തിക്കുന്ന മൂറിങ് ചടങ്ങുകള്‍ നടന്നു. വാട്ടര്‍ സല്യൂട്ടോടെയാണ് ബെര്‍ത്തിലേക്ക് അടുപ്പിച്ചത്.
കേന്ദ്രമന്ത്രി വി. മുരളീധരന്‍, മന്ത്രിമാരായ വി.ശിവന്‍കുട്ടി, കെ.രാജന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, ശശി തരൂര്‍ എം.പി. എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നുഎം.വിന്‍സെന്‍റ് എം.എല്‍.എ., മേയര്‍ ആര്യാ രാജേന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. വി.വേണു, തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ് ചെയര്‍മാന്‍ കരണ്‍ അദാനി, അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സി.ഇ.ഒ. രാജേഷ് ഝാ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
കേരളത്തെ സംബന്ധിച്ച് അസാധ്യം എന്നവാക്കില്ലെന്നാണ് ഇതോടുകൂടി തെളിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്‍റെ സാന്നിധ്യത്തിലൂടെ വരാന്‍ പോകുന്ന വികസനം ഭാവനകള്‍ക്ക് അപ്പുറമായിരിക്കും. വികസനക്കുതിപ്പിന് കരുത്തേകുന്നതായിരിക്കും തുറമുഖം. വികസിത രാഷ്ട്രങ്ങളിലെ മധ്യവരുമാനക്കാരുടെ ജീവിതനിലവാരത്തോതിലേക്ക് കേരളത്തെയും ജനങ്ങളുടെ നിലവാരത്തേയും ഉയര്‍ത്തുകയെന്നതാണ് ലക്ഷ്യം ഇന്ന് കേരളത്തിന്‍റേയും വിഴിഞ്ഞത്തിന്‍റേയും അഭിമാന ദിവസമാണ്. രാജ്യത്തിന്‍റെയാകെ അഭിമാനകരമായ പദ്ധതിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *