രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ക്ക് ശ്രീലങ്കയിലേക്ക് മടങ്ങാം

Top News

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ കുറ്റവാളികള്‍ക്ക് ശ്രീലങ്കയിലേക്ക് മടങ്ങാം. ഇതു സംബന്ധിച്ച് മദ്രാസ് ഹൈക്കോടതിയില്‍ കേന്ദ്രം നിലപാടറിയിക്കുകയായിരുന്നു. മുരുകന്‍, ശാന്തന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ് എന്നിവരെയാണ് ശ്രീലങ്കയിലേക്ക് തിരിച്ചയക്കുന്നത്. മുരുകന്‍റെ ഭാര്യ നളിനി നല്‍കിയ അപേക്ഷയിലാണ് മറുപടി. ജയില്‍മോചിതരായ ശേഷവും ഇവര്‍ ഇന്ത്യയില്‍ തുടരുകയായിരുന്നു. നിലവില്‍ തിരുചിരപ്പള്ളിയിലെ പ്രത്യേക ക്യാംപിലാണ് നാല് പേരും. ഇവര്‍ക്കാണ് ശ്രീലങ്കയിലേക്ക് മടങ്ങാനുള്ള അനുമതി നല്‍കിയിരിക്കുന്നത്.
രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന നളിനി അടക്കമുള്ള ആറ് പ്രതികളും കഴിഞ്ഞ വര്‍ഷം നവംബറിലാണ് ജയില്‍ മോചിതരായത്. നളിനി, മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരെയാണ് സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ മോചിപ്പിച്ചത്. നളിനിയുടെ ഭര്‍ത്താവ് മുരുകന്‍ മറ്റു പ്രതികളായ ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവര്‍ ശ്രീലങ്കന്‍ സ്വദേശികളാണ്. പരോളിലുള്ള നളിനി വെല്ലൂരിലെ പ്രത്യക ജയിലിലും മുരുകനും ശാന്തനും വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലും, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവര്‍ ചെന്നൈ പുഴല്‍ ജയിലിലും രവിചന്ദ്രന്‍ തൂത്തുകൂടി സെന്‍ട്രല്‍ ജയിലിലുമാണ് കഴിഞ്ഞ 30 വര്‍ഷമായി കഴിഞ്ഞിരുന്നത്. ജയില്‍ മോചിതരായ ശ്രിലങ്കന്‍ സ്വദേശികളെ ട്രിച്ചിയിലെ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *