യുവതിയുടെ വയറ്റില്‍ കണ്ടെത്തിയ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളജിന്‍റേതല്ലെന്ന് റിപ്പോര്‍ട്ട്

Top News

തിരുവനന്തപുരം: അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളജിന്‍റേതല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. . തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെയും തൃശൂര്‍ ജില്ലാ ആശുപത്രിയിലെയും വിദഗ്ധരടങ്ങുന്ന സംഘത്തിന്‍റേതാണ് റിപ്പോര്‍ട്ട്.
2017ലാണ് കോഴിക്കോട് സ്വദേശിയായ ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ സിസേറിയന് വിധേയയാകുന്നത്. കഠിനമായ വയറുവേദനയെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് വയറ്റില്‍ കത്രിക കുടുങ്ങിയ വിവരം അറിയുന്നത്. വിവിധയിടങ്ങളില്‍ പരാതി നല്‍കിയിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് രണ്ട് അന്വേഷണ കമ്മിറ്റിയെ ചുമതലപ്പെടുത്തി. അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട് പ്രകാരം മെഡിക്കല്‍ കോളജിലെ ഇന്‍സ്ട്രമെന്‍റല്‍ രജിസ്റ്റര്‍ ഉള്‍പ്പെടെ നടത്തിയ പരിശോധനയില്‍ ആശുപത്രിയില്‍ നിന്നും കത്രിക നഷ്ടപെട്ടതായി പറയുന്നില്ല. എന്നാല്‍ അതിന് മുന്‍പ് 2012ലും 2016ലും സിസേറിയന്‍ നടത്തിയത് താമരശേരി ആശുപത്രിയില്‍ വെച്ചാണ്.
ആ കാലഘട്ടത്തില്‍ ഇന്‍സ്ട്രമെന്‍റല്‍ രജിസ്റ്റര്‍ ഇല്ലാത്തതിനാല്‍ കത്രിക എവിടുത്തെയാണെന്ന് കണ്ടെത്താനാന്‍ കഴിഞ്ഞില്ലെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. കാലപ്പഴക്കം നിര്‍ണയിക്കാന്‍ ഫോറന്‍സിക് വിഭാഗത്തിന്‍റെ സഹായവും സംഘം തേടിയിരുന്നു. ആദ്യ അന്വേഷണത്തെ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *