മരുന്നുകള്‍ ഇനി 70 ശതമാനം വരെ കുറഞ്ഞ വിലയ് ക്ക്; കേന്ദ്രതീരുമാനം ഉടന്‍

Top News

ന്യൂഡല്‍ഹി: അര്‍ബുദം, ഹൃദ്രോഗം, പ്രമേഹം എന്നിങ്ങനെ ഗുരുതര രോഗങ്ങള്‍ക്കും രോഗാവസ്ഥകള്‍ക്കുമുളള മരുന്നുകളുടെ വിലയില്‍ കുത്തനെ കുറവുണ്ടാകുമെന്ന് സൂചന.70 ശതമാനത്തോളം കുറവ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായാണ് സൂചന. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. തീരുമാനം സ്വാതന്ത്ര്യദിനത്തില്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം.രാജ്യത്തെ മരുന്ന് നിര്‍മാണ കമ്പനികളുമായി 26ന് കേന്ദ്രം ചര്‍ച്ച നടത്തുന്നുണ്ട്. ഇതില്‍ രാജ്യത്ത് അധികവിലയ്ക്ക് വില്‍ക്കുന്ന മരുന്നുകളുടെ കണക്ക് മരുന്ന് കമ്ബനികളുടെ മുന്നില്‍ കേന്ദ്രം വയ്ക്കുമെന്നാണ് സൂചന. ക്യാന്‍സറിനടക്കമുളള മരുന്നുകള്‍ ഇത്തരത്തില്‍ തീവിലയ്ക്ക് വില്‍ക്കുന്നതായി കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. നിലവില്‍ രാജ്യത്തെ മരുന്ന് വിപണിയുടെ 17 ശതമാനവും ചിലവ് കേരളത്തിലാണ്. അതിനാല്‍ മരുന്ന്വിലയിലെ മാറ്റം ഏറെഗുണം ചെയ്യുക കേരളത്തിനാണ്. പാരസെറ്റമോള്‍, വിറ്റാമിന്‍ ഗുളികകള്‍, പ്രമേഹം-ഹൃദ്രോഗം എന്നിവയ്ക്കുളള മരുന്നുകള്‍ക്ക് ഏപ്രിലില്‍ വില വര്‍ദ്ധിച്ചിരുന്നു.40000ലധികം മരുന്നുകള്‍ക്കാണ് ഇത്തരത്തില്‍ വില കൂടിയത്. ജീവന്‍ രക്ഷാമരുന്നുകള്‍ക്കും ക്യാന്‍സര്‍ രോഗത്തിനുളള മരുന്നുകള്‍ക്കും നിലവില്‍ 12 ശതമാനം ജിഎസ്ടിയുണ്ട്. ഇതില്‍ കുറവ് വന്നാല്‍ വില വളരെ കുറയുമെന്നാണ് കരുതുന്നത്. വില കുറയ്ക്കുന്നതിനുളള കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദ്ദേശങ്ങള്‍ മരുന്നുകമ്പനികള്‍ക്ക് മുന്നില്‍ വയ്ക്കുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *