ജന്‍റം എ.സി ബസുകള്‍ സ് ക്രാപ്പ് ചെയ്യുന്നു

Top News

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ജന്‍റം എ സി ലോ ഫ്ളോര്‍ ബസുകള്‍ സ്ക്രാപ്പ് ചെയ്യുന്നു. ഹൈക്കോടതി നിര്‍ദ്ദേശാനുസരണമാണ് തീരുമാനം.തേവരയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി വെറുതേ കിടക്കുന്ന 28 ബസുകളില്‍ 10 എണ്ണമാണ് സ്ക്രാപ്പ് ചെയ്യുന്നത്. 2018 മുതല്‍ 28 ലോ ഫ്ളോര്‍ എ.സി ബസുകളാണ് തേവര യാര്‍ഡില്‍ കിടക്കുന്നത് ഹൈക്കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച് കെഎസ്ആര്‍ടിസി നിയോഗിച്ച കമ്മിറ്റി പരിശോധിക്കുകയും അതില്‍ 10 എണ്ണം സ്ക്രാപ്പ് ചെയ്യുന്നതാണ് ഉചിതമെന്ന് തീരുമാനിക്കുകയുമായിരുന്നു. ഇത് ആദ്യമായിട്ടാണ് ലോ ഫ്ളോര്‍ ബസ് സ്ക്രാപ്പ് ചെയ്യാന്‍ തീരുമാനിക്കുന്നത്. ഈ വാഹനങ്ങള്‍ ഡിമാന്‍റ് വരുമ്ബോള്‍ റിപ്പയര്‍ ചെയ്ത് ഉപയോഗിക്കാമെന്നായിരുന്നു മാനേജ്മെന്‍റ് എടുത്തിരുന്ന നിലപാട്. എന്നാല്‍ ഇങ്ങനെ യാര്‍ഡില്‍ സൂക്ഷിക്കാതെ കൂടുതല്‍ വില ലഭിക്കുന്ന രീതിയില്‍ ഇത് വിറ്റ് കൂടെയെന്ന് ഹൈക്കോടതി ചോദിച്ച സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി വിദഗ്ധ സമിതിയെ നിയോഗിക്കുകയും അവര്‍ പരിശോധിച്ച് 28 ല്‍ 10 എണ്ണം സ്ക്രാപ്പ് ചെയ്യാനും ബാക്കിയുള്ളവ ഉപയോഗിക്കാനും നിര്‍ദ്ദേശം നല്‍കിയത്.
കെഎസ്ആര്‍ടിസി എഞ്ചിനിയര്‍മാരെ കൂടാതെ മോട്ടോര്‍ വാഹന വകുപ്പ്, തൃക്കാക്കര മോഡല്‍ എഞ്ചിനിയറിംഗ് കോളേജ് എന്നിവടങ്ങളിലെ ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ധ സമിതി 28 ബസുകള്‍ പരിശോധിച്ചു. ആയതില്‍ അറ്റകുറ്റപണിക്ക് വര്‍ദ്ധിച്ച ചെലവ് വരുന്ന 10 ബസ്സുകള്‍ സ്ക്രാപ്പ് ചെയ്യുന്നതിന് ശുപാര്‍ശ ചെയ്യുകയായിരുന്നു. ഈ ബസ്സുകള്‍ 2018 മുതല്‍ -2020 കാലയളവില്‍ ബ്രേക്ക് ഡൗണ്‍ ആകുകയും അന്ന് മുതല്‍ ഓടാതെ കിടക്കുന്നവയുമാണ്. കുറഞ്ഞത് 21 ലക്ഷം രൂപ മുതല്‍ 45 ലക്ഷം രൂപയും ചിലവഴിച്ചാലെ ഇവ നിരത്തിലിറക്കാനാകുകയുള്ളൂവെന്നും വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. ആകെ മൂന്നരക്കോടി രൂപ ഈ 10 ബസ്സുകള്‍ നിരത്തിലിറക്കണമെങ്കില്‍ ചിലവഴിക്കേണ്ടതായിട്ടുണ്ട്. ഇങ്ങനെ മൂന്നര കോടി ചിലവഴിച്ചാല്‍ തന്നെ നിലവിലെ ഡീസല്‍ വിലയില്‍ കുറഞ്ഞ മൈലേജുള്ള ഈ ബസ്സുകള്‍ ലാഭകരമായി സര്‍വ്വീസ് നടത്താന്‍ കഴിയാത്ത സാഹചര്യമാണ്. കൂടാതെ ദീര്‍ഘ ദൂര സര്‍വ്വീസിന് ഉപയോഗിക്കാന്‍ കഴിയുന്ന സീറ്റുകളല്ല ഈ ബസ്സുകള്‍ക്കുള്ളത്. ഇക്കാരണങ്ങളാലും ഫിറ്റ്നസ് സര്‍ഫിക്കറ്റ് ലഭിക്കുന്നത് ഉള്‍പ്പെടെയുള്ള വര്‍ദ്ധിച്ച ചിലവും 11 വര്‍ഷത്തിലധികം കാലപ്പഴക്കവും പരിഗണിച്ചാണ് സ്ക്രാപ്പ് ചെയ്യാന്‍ തീരുമാനിച്ചത്.
കെഎസ്ആര്‍ടിസിക്ക് പരിമിത എണ്ണം എ.സി ബസുകള്‍ മാത്രമാണുള്ളത്. സീറ്റിന്‍റെ പ്രശ്നവും മൈലേജിന്‍റെ കാര്യവും ഒഴിച്ചാല്‍ എഞ്ചിന്‍ ഉള്‍പ്പെടെയുള്ളവയില്‍ മറ്റുള്ള ബസുകളെക്കാള്‍ എല്ലാത്തലത്തിലും ഉന്നത നിലവാരം പുലര്‍ത്തുന്നവയാണ് ഈ ബസുകള്‍. അത് കൊണ്ടാണ് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന സാഹചര്യത്തില്‍ ഇത് റിപ്പയര്‍ ചെയ്യാമെന്ന് കരുതി നിലനിര്‍ത്തിയിരുന്നത്. ഇതിന്‍റെ എഞ്ചിനും മറ്റ് ഉപയോഗ യോഗ്യമായ ഭാഗങ്ങളും ഇളക്കിയെടുത്ത് അറ്റകുറ്റപ്പണികള്‍ക്കായി സൂക്ഷിച്ചിട്ടുള്ള ശേഷിക്കുന്ന 18 ബസുകളില്‍ ഉപയോഗപ്പെടുത്തിയാല്‍ ഏകദേശം രണ്ടു കോടി രൂപ ലാഭിക്കാന്‍ കഴിയും. കൂടാതെ 1.5 കോടി രൂപയുടെ സ്പെയര്‍പാര്‍ട്സുകള്‍ കൂടി ലഭ്യമാക്കിയാല്‍ പ്രസ്തുത ബസ്സുകള്‍ സര്‍വ്വീസിന് സജ്ജമാക്കാന്‍ സാധിക്കുകയും ചെ

Leave a Reply

Your email address will not be published. Required fields are marked *