ഗവര്‍ണറെ നീക്കാനുള്ള ബില്‍ അഞ്ചിനു തുടങ്ങുന്ന നിയമസഭാസമ്മേളനത്തില്‍

Kerala

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുന്ന കരട് ബില്ലിനു മന്ത്രിസഭയുടെ അംഗീകാരം. ഡിസംബര്‍ അഞ്ചിന് ആരംഭിക്കുന്ന നിയമസഭാസമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് നീക്കം.കേരളത്തിലെ 14 സിവകലാശാലകളുടെയും ചാന്‍സലര്‍പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റുന്ന കരട്ബില്‍ നിയമവകുപ്പ് തയ്യാറാക്കി മന്ത്രിസഭാ യോഗത്തിനു സമര്‍പ്പിച്ചിരുന്നു. ഇതിനാണ് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്.ആര്‍ട്സ് ആന്‍റ് സയന്‍സ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന എല്ലാ സര്‍വകലാശാലകള്‍ക്കും ഒരു ചാന്‍സലര്‍ ആയിരിക്കും ആരോഗ്യ, ഫിഷറീസ്, സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകള്‍ക്ക് പ്രത്യേകം ചാന്‍സലര്‍ ഉണ്ടാകും. പുതിയ ചാന്‍സലര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും സര്‍വകലാശാലകളുടെ തനത് ഫണ്ടില്‍ നിന്നായിരിക്കും.ബില്‍ നിയമസഭയില്‍ വരുമ്പോള്‍ പ്രതിപക്ഷത്തിന്‍റെ പിന്തുണകൂടി സര്‍ക്കാര്‍ തേടിയേക്കും. അതേസമയം ബില്‍ അവതരിപ്പിച്ചാലും ഗവര്‍ണര്‍ അംഗീകരിച്ചാല്‍ മാത്രമേ അത് നിയമമാവുകയുള്ളൂ. നിലവിലെ സാഹചര്യത്തില്‍ ബില്‍ ഗവര്‍ണര്‍, രാഷ്ട്രപതിക്ക് വിടാനാണ് സാധ്യത.ചാന്‍സലറുടെ നിയമനം അഞ്ചുവര്‍ഷത്തേക്ക് ആണെന്ന് ബില്ലില്‍ വ്യവസ്ഥയുണ്ട്. കാലാവധി കഴിഞ്ഞാല്‍ ഒരു തവണ പുനര്‍നിയമനം നല്‍കും വകുപ്പ് മന്ത്രിമാരായിരിക്കും പ്രോ. ചാന്‍സലര്‍.
ഗവര്‍ണര്‍പദവി വഹിക്കുന്നയാള്‍ സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായിരിക്കണമെന്ന വകുപ്പാണ് ഓര്‍ഡിനന്‍സിലൂടെ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി എല്ലാ സര്‍വകലാശാലകളുടെയും ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. ഉന്നതമായ അക്കാദമിക് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രഗത്ഭ വ്യക്തികളെ സര്‍വ്വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് കൊണ്ടുവരാനാണ് ഭേദഗതി എന്നാണ് സര്‍ക്കാര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *