കനത്ത മഴ ; പ്രളയഭീതിയില്‍ തമിഴ്നാടിന്‍റെ തെക്കന്‍ മേഖല

Top News

ചെന്നൈ:കനത്ത മഴ തുടരുന്നതിനാല്‍ പ്രളയഭീതിയിലാണ് തെക്കന്‍ തമിഴ്നാട്. തിരുനെല്‍വേലി,കന്യാകുമാരി,തൂത്തുക്കൂടി ജില്ലകളില്‍ ഇന്നലെ കനത്ത മഴയായിരുന്നു. തെങ്കാശിയിലെ കുറ്റാലം വെള്ളചാട്ടത്തില്‍ സന്ദര്‍ശകരെ വിലക്കി. ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാദൗത്യത്തില്‍ സജീവമാണ്. വെള്ളം കയറിയ താഴ്ന്ന മേഖലയുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. തിരുനെല്‍വേലി,കന്യാകുമാരി,തൂത്തുക്കൂടി ജില്ലകളില്‍ കനത്ത മഴയ്ക്ക് ശമനം ഇല്ല. തിരുനെല്‍വേലിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും പഴയ ബസ് സ്റ്റാന്‍ഡിലും നഗരത്തിലെ പലവീടുകളിലും വെള്ളം കയറി. മണി മുത്താറും താമിരഭരണി നദിയും കര കവിഞ്ഞൊഴുകുകയാണ്.
പാപനാശം ഡാം തുറന്നതിനാല്‍ തിരുനെല്‍വേലി ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.തിരുനെല്‍വേലിയിലേയും കന്യാകുമാരിയിലെയും പല സ്കൂളുകളിലും കല്യാണ മണ്ഡപങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. അരിക്കൊമ്പനെ തുറന്നു വിട്ട കോതയാര്‍ വനമേഖലയിലും മാന്‍ചോല മലയിലും ശക്തമായ മഴയാണ് ലഭിക്കുന്നത്.ഈ മൂന്ന് ജില്ലകള്‍ക്ക് ഒപ്പം തെങ്കാശിയിലും ചൊവ്വാഴ്ച രാവിലെ വരെ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.ദേശീയ ദുരന്ത നിവാരണ സേനഗങ്ങള്‍ നാലു ജില്ലകളിലും എത്തി രക്ഷാപ്രവര്‍ത്തനത്തില്‍ സജീവം ആയിട്ടുണ്ട്. അതേസമയം ചെന്നൈ അടക്കം വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ പെയ്താലും ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *