ഇന്ധനം തീരുന്നു; ഗാസ നിശ്ചലമാകും

Kerala

. വ്യോമാക്രമണം തുടര്‍ന്ന് ഇസ്രയേല്‍

ഗാസ സിറ്റി: അവസാന തുള്ളി ഇന്ധനവും തീരുന്നതോടെ ഗാസയിലെ അവസ്ഥ അത്യന്തം ഭീകരവും ദയനീയവുമാകും. കുടിവെള്ളവും ഇന്ധനവുമില്ലാതെ ഗാസ നിശ്ചലമാകുമെന്ന് സന്നദ്ധ സംഘടനകള്‍ മുന്നറിയിപ്പു നല്‍കി.
ആശുപത്രികളില്‍ ഭൂരിപക്ഷവും ഇന്ധനമില്ലാതെ പ്രവര്‍ത്തനം നിര്‍ത്തി. മിക്കയിടത്തും ഭാഗിക പ്രവര്‍ത്തനം മാത്രമാണ് നടക്കുന്നത്. ഇന്ധനം ഉടന്‍ എത്തിയില്ലെങ്കില്‍ കൂട്ടമരണം ഉണ്ടാകുമെന്നാണ് സന്നദ്ധ സംഘടനകള്‍ അറിയിക്കുന്നത്. ആറ് ലക്ഷം അഭയാര്‍ത്ഥികള്‍ക്ക് സഹായം നല്‍കി വരുന്ന യു.എന്‍ ഏജന്‍സികള്‍ ഇന്ധനം എത്തിയില്ലെങ്കില്‍ പ്രവര്‍ത്തനം നിര്‍ത്തും.
ഇന്ധന ട്രക്കുകളെ ഗാസയില്‍ കടക്കാന്‍ ഇസ്രയേല്‍ അനുവദിച്ചിട്ടില്ല. അതേസമയം, കനത്ത വ്യോമാക്രമണം ഇസ്രയേല്‍ തുടരുകയാണ്. കടലിലൂടെ രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പത്ത് പേരെ വധിച്ചതായി ഇസ്രയേല്‍ അറിയിച്ചു.
യുദ്ധം കൂടുതല്‍ പടരുമോ എന്ന ആശങ്കയും കനക്കുകയാണ്. സിറിയയ്ക്കുള്ളിലെ സൈനിക കേന്ദ്രത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് സൈനികര്‍ കൊല്ലപ്പെട്ടു.യെമനില്‍ നിന്ന് സിറിയയിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടു.ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെയും തുടര്‍ച്ചയായി സായുധ സംഘങ്ങള്‍ ആക്രമണം നടത്തുകയാണ്.പലസ്തീന്‍ അതോറിറ്റിയുടെ ഭാഗിക നിയന്ത്രണത്തിലുള്ള വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. ലെബനന്‍ അതിര്‍ത്തിയില്‍ ഇസ്രായേലിന് നേരെ ഹിസ്ബുള്ള ആക്രമണം നടത്തി. തിരിച്ചും ആക്രമണമുണ്ടായി

Leave a Reply

Your email address will not be published. Required fields are marked *