ആന്‍റണി രാജുവിനെതിരായ കേസില്‍ പുനരന്വേഷണത്തിന് സ്റ്റേ

Top News

ന്യൂഡല്‍ഹി: ഗതാഗത മന്ത്രി ആന്‍റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്ക് സ്റ്റേ. അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് സുപ്രിംകോടതി പുനരന്വേഷണം തടഞ്ഞത്. ആന്‍റണി രാജു നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. കേസില്‍ ആറ് ആഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.കേസെടുത്തതിലെ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ആന്‍റണി രാജുവിനെതിരായ കുറ്റപത്രം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. എഫ്ഐആര്‍ റദ്ദാക്കിയെങ്കിലും നടപടിക്രമങ്ങള്‍ പാലിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. തുടര്‍ന്നാണ് തിരുവനന്തപുരം സിജെഎം കോടതി പുനരന്വേഷണം ആരംഭിച്ചത്.
അഭിഭാഷകനായിരിക്കെ ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്നാണ് ആന്‍റണി രാജുവിനെതിരായ കേസ്. 1990 ഏപ്രിലില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കൃത്രിമം കാണിച്ചെന്നായിരുന്നു പരാതി. കേസില്‍ മന്ത്രി ആന്‍റണി രാജു ഒന്നാം പ്രതിയും കോടതി ജീവനക്കാരനായ ജോസ് രണ്ടാം പ്രതിയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *